Description
എല്ലാവരും മലയാളഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. പപ്പേട്ടന്‍ എഴുതുമ്പോള്‍ മാത്രം എങ്ങനെയാണ് ഭാഷയ്ക്ക് ഇത്ര ശോഭ വരുന്നത്?
– ഷാജി എന്‍. കരുണ്‍
മുറ്റത്തെ മരച്ചില്ലയിലേക്ക് ഓലേഞ്ഞാലികള്‍ പറന്നുവന്ന് ചിലയ്ക്കാന്‍ തുടങ്ങി. പത്മനാഭന്‍ വെളിയിലേക്കു നോക്കി.
‘പത്മാവതീ,’
മകളെപ്പോലെ പരിചരിക്കുന്ന ഹോം നേഴ്‌സിനെ വിളിച്ചു,
‘ഓലേഞ്ഞാലികള്‍ വന്നു.’
‘ഏതാണ്ട് പകല്‍ പന്ത്രണ്ടുമണിയാകുമ്പോള്‍ അവ പറന്നുവരും. ഭക്ഷണത്തിന്റെ സമയമാണല്ലോ. അഞ്ചാറ് കാക്കകളും പറന്നുവരും. അവയ്‌ക്കെല്ലാം ഭക്ഷണം കൊടുത്തു എന്ന് ഉറപ്പാക്കിയ ശേഷമേ അച്ഛന്‍ കഞ്ഞി കുടിക്കൂ…’ പത്മാവതി പറഞ്ഞു.
ഇളംവെയില്‍ മാഞ്ഞ്, തുലാവര്‍ഷമഴ പിന്നേയും ചാറുവാന്‍ തുടങ്ങി, ‘ജീവിച്ചിരിക്കുമ്പോള്‍ നാം കൈകൊട്ടാതെതന്നെ പക്ഷികള്‍ വരുന്നല്ലോ,’ പത്മനാഭന്‍ പറഞ്ഞു.
ചിറകുകള്‍ കുടഞ്ഞൊതുക്കി ഓലേഞ്ഞാലികള്‍ മരച്ചില്ലയില്‍ ഇരുന്നു.
ടി. പത്മനാഭന്‍ എന്ന ‘കഥ’യെ കാവ്യാത്മകമായി അടയാളപ്പെടുത്തുന്ന ജീവചരിത്രം






