ഈ ജീവിതം ജീവിച്ചു തീര്‍ക്കുന്നത്
₹180.00 ₹153.00
15% off
In stock
മധുപാല്‍
അലിവിന്റെ, കരുണയുടെ കൊച്ചുകൊച്ചു തുരുത്തുകളാണ്
മധുപാലിന്റെ കഥകള്‍. യൗവനതീക്ഷ്ണതയുടെ ഭാവധാരകളില്‍ കെട്ടിയുയര്‍ത്തിയ ഈ ചെറുശില്‍പ്പങ്ങള്‍, കഠിനവേദനകളുടെ
മേല്‍ സാന്ത്വനം ചൊരിയുന്ന ഒരുതരം സുതാര്യഭാഷകൊണ്ട്
രൂപപ്പെട്ടവയാണ്. സ്വപ്നജീവിയും ഏകാകിയും ബന്ധങ്ങള്‍ക്കായി കൈനീട്ടി സഞ്ചരിക്കുന്നവരുമായ മനുഷ്യരുടെ കഥകളാണ്
മധുപാലിനു നമ്മോടു പറയാനുള്ളത്. ബന്ധങ്ങള്‍
അയഥാര്‍ത്ഥമാകുമ്പോള്‍ അവയ്ക്കു പകരം വിഭ്രാന്തികള്‍
സ്വയം സൃഷ്ടിച്ച് അവയ്ക്കുള്ളില്‍ രക്ഷ തേടാന്‍ ശ്രമിക്കുന്ന
മനുഷ്യരെ, അവരുടെ മരണംവരെ അനുധാവനം ചെയ്യാന്‍
ഈ കഥാകൃത്ത് ശ്രമിക്കുന്നു. നിഷ്‌കാസിതനായ മനുഷ്യന്‍ സ്വന്തമായി തുരുത്തുകള്‍ നിര്‍മ്മിക്കുന്നവന്‍കൂടിയാകയാല്‍,
അവന്റെ കഥകള്‍ നമ്മെ ആകര്‍ഷിക്കുമെന്ന്
ഈ കഥാകൃത്തിനു നന്നായറിയാം.
-ആര്‍. നരേന്ദ്രപ്രസാദ്
സ്വപ്‌നത്തിന്റെ വഴികളില്‍ അടയാളപ്പെട്ടുപോയ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന പതിനഞ്ചു കഥകള്‍
കോഴിക്കോട് ജനിച്ചു. അച്ഛൻ: കണ്ണൂരുകാരനായ ചെങ്കളത്ത് മാധവമേനോൻ. അമ്മ കാളമ്പത്ത് രുഗ്മിണിയമ്മ. 1985 മുതൽ കഥകളെഴുതുന്നു. 1994-ൽ സിനിമാ സഹസംവിധായകനായി നൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചു. ആകാശത്തിലെ പറവകൾ, ദൈവത്തിന് സ്വന്തം ദേവൂട്ടി, കാളിഗണ്ഡകി എന്നീ സീരിയലുകളും തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധപയ്യൻ എന്നീ സിനിമകളും സംവിധാനം ചെയ്തു. സീരിയൽ-സിനിമ സംവിധാനത്തിനും മികച്ച ചിത്രത്തിനുമായി കേരളസർക്കാരിൻ്റെയും മറ്റും വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2007-ൽ കൈരളി അറ്റ്ലസ് പുരസ്‌കാരം കഥയ്ക്കു കിട്ടി. കഥകൾ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. തിരക്കഥകൾ എഴുതിയിട്ടുണ്ട്. ഈ ജീവിതം ജീവിച്ചുതീർക്കുന്നത്, ഹീബ്രുവിൽ ഒരു പ്രേമലേഖനം, പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും, കടൽ ഒരു നദിയുടെ കഥയാണ്, ഫേസ്ബുക്ക്, ജൈനിമേട്ടിലെ പശുക്കൾ, അവൻ(മാർ) ജാരപുത്രൻ, മധുപാലിന്റെ കഥകൾ, പല്ലാണ്ട് വാഴ, വാക്കുകൾ കേൾക്കാൻ ഒരുകാലം വരും, എൻ്റെ പെൺനോട്ടങ്ങൾ, അദ്ഭുതങ്ങൾ കാണും ജീവിതത്തിൽ, തീമുള്ളുകൾ എന്നിവ പ്രധാന കൃതികളാണ്. ഭാര്യ: രേഖ മക്കൾ: മാധവി, മീനാക്ഷി. കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനാണ് ഇപ്പോൾ. വിലാസം: No. 9, നിർമി ഹോംസ്, കാഞ്ഞിരംപാറ പി.ഒ, 00-695 030. e-mail: madhupalk@gmail.com, kmadhupal@gmail.com