അപ്പന്റെ ബ്രാണ്ടിക്കുപ്പി
₹130.00 ₹104.00 20% off
In stock
ഹോട്ടൽ ഡി ഹണിമൂൺ, ഗോതമ്പ്, കുന്നും കിറുക്കനും, വമ്പൻസാർ, ആണായാൽ മീശവേണം പെണ്ണായാലോ, അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്നിങ്ങനെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും സവിശേഷത പുലർത്തുന്ന ആറു കഥകൾ. കാലത്തോടൊപ്പം എന്നും സഞ്ചരിക്കുകയും എഴുത്തിനെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എം. മുകുന്ദന്റെ പുതിയ കാലത്തോടും ലോകത്തോടുമുള്ള സംവാദമാണ് ഈ രചനകൾ. മലയാളകഥ ഇതാ ഇവിടെയെത്തിനിൽക്കുന്നു എന്ന് ഉറപ്പിച്ചു പറയാവുന്ന, പുത്തനെഴുത്തിന്റെ മാന്ത്രികത അനുഭവപ്പെടുത്തുന്ന പുസ്തകം.
എം. മുകുന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
മയ്യഴിയില്‍ ജനിച്ചു. ആദ്യകഥ ഭനിരത്തുകള്‍'. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഈ ലോകം അതിലൊരു മനുഷ്യന്‍, ദൈവത്തിന്റെ വികൃതികള്‍, കൂട്ടംതെറ്റി മേയുന്നവര്‍, ഏഴാമത്തെ പൂവ്, ആവിലായിലെ സൂര്യോദയം, ദല്‍ഹി, വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, നൃത്തം, കേശവന്റെ വിലാപങ്ങള്‍ എന്നിവ പ്രമുഖ കൃതികളില്‍ ചിലത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എം.പി. പോള്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എന്‍.വി. പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1998 ല്‍ സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ചു ഗവണ്‍മെന്റിന്റെ ഷെവലിയാര്‍ പട്ടം. ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശ്രീജ. മക്കള്‍: പ്രതീഷ്, ഭാവന.